Saturday, November 26, 2011

ഹെഡ്മാസ്റ്ററും ശിഷ്യനും

മധുസൂദനന്‍നായര്‍






വാതില്ക്കലാരോ കിണ്ണം താഴെവച്ച്
അതാരെന്നു ചോദിച്ചു വാ നീ
ചോറ് പിന്നെയാം അലമേലു
വാതില്ക്കലാരോ കിണ്ണം താഴെവച്ച്
അതാരെന്നു ചോദിച്ചു വാ നീ
ചോറ് പിന്നെയാം അലമേലു
ആരിതു സാക്ഷാല്‍ കല്ലൂക്കാരനോ
കൊള്ളാം നീകണ്ടോരുവാന്‍ വയ്യാത്തപോല്‍
വെളുത്തു തടിച്ചല്ലോ
കോളേജും കഴിഞ്ഞു നീ ലണ്ടനില്‍
പഠിക്കാന്‍ പോന്നാള്‍
ഏറെത്തിടുക്കത്തില്‍ വന്നു കണ്ടതാണെന്നെ
സന്തോഷം
പഠിച്ചുനീ എഞ്ചിനീയറായ് അല്ലെ
എന്തോവാം പെന്‍ഷന്‍ പറ്റിഞാനേവം കിടപ്പിലായ്‌
പണ്ടെപ്പോല്‍ നില്‍ക്കെണ്ടാ നീ
ഇരിക്കൂ വയ്യാ വാതംകൊണ്ടേറ്റം തളര്‍ന്നു ഞാന്‍
ഇപ്പോള്‍ നീ കാണുംവിധം
എന്മകള്‍ അലമെലുവാണ്
ചോര്‍കുഴച്ചെന്നെ അമ്മപോലൂട്ടുന്നത്
ശൈശവം രണ്ടാമതും
ഉണ്ടിവള്‍ ആണ്മക്കളോ ബോംബെയില്‍ മദ്രാസിലും
പണ്ടും ഈ പട്ടന്മാര്‍ക്ക്
പരദേശമേ ദേശം
മെല്ലെ നീയൂട്ടൂ മെല്ലെ മകളെ
ഇടക്ക് ഞാന്‍ ചൊല്ലട്ടെ വിശേഷങ്ങള്‍
ഇവന്‍ എന്‍ പ്രിയശിഷ്യന്‍
മാസ്റ്റര്‍ഇങ്ങനെ ഓര്‍ത്തും പറഞ്ഞും ക്ഷീണിക്കേണ്ട
മാറ്റം എത്രമേല്‍ വന്നു കണ്ടരിഞ്ഞീലാ ഞാനും
ഇന്നുമാരംഗം ഞാനോര്‍ക്കുന്നു
ഹൈസ്ക്കൂളില്‍ പണ്ട് കുന്നുകല്‍ക്കിടക്ക്
ആനപോല്‍ അങ്ങ് നടക്കവേ
ചൂരലെന്തിനു കയ്യില്‍ ചൂളിയില്ലയോ
പുലിവീരരാം വിദ്യാര്‍ത്ഥികള്‍ പോലും
ആ ഘനം കാണ്‍കെ
പലനാള്‍ അടുത്താലും അങ്ങയെ
ഒരു താക്കോല്‍പഴുതിലൂടെന്നപോലെ
മാത്രമേ കണ്ടൂ ഞങ്ങള്‍
സ്വര്യമാം തെളിവാക്കില്‍ ജ്ഞാനത്തിന്‍ അഗാധത
ഗൌരവപ്പുരികത്തിന്‍ കീഴില്‍
ആ സ്നേഹാര്‍ദ്രത
പോയകാലത്തിന്‍ മേനി പറഞ്ഞിട്ടെന്തുണ്ട്
എനിക്കായപോല്‍ പഠിപ്പിച്ചു വിരമിച്ചു
നിങ്ങളെ സമ്പാദിച്ചു
കാലം എന്‍കയ്യും കാലും ചങ്ങലക്കിട്ടാലെന്ത്
നിങ്ങളില്‍ ഞാന്‍ ജീവിപ്പൂ
മകളെ അലമേലു പോരും ഇ കല്ലൂക്കാരന്‍
ചോറൂട്ടട്ടെ ഹാ ക്രിസ്ത്യനെന്നൊഴിയ്വലാ
ഗുരുശിഷ്യന്മാര്‍ പണ്ടേ ഒരു വീട്ടുകാര്‍
അറിവുരുളയുരുട്ടി ഞാന്‍ നിന്നേയൂട്ടീലെമുന്നം
പകരമെനിക്ക് ചോര്‍കുഴച്ചു തരൂ
കേമന്‍ മകനാല്‍ ഊട്ടപ്പെട്ട്
എന്‍ മാനസം കുളിരട്ടെ

0 comments: